അഞ്ജു അഷറഫ്-
കൊച്ചി:
ഇന്ത്യന്‍ സിനിമയില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത നടന്, ഉലകനായകനെന്നു തമിഴ് മക്കള്‍ വിശേഷിപ്പിച്ച കമലഹാസന്റെ 66 ആം ജന്മദിനമാണ് നവംബര്‍ 7. കമലഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തമിഴ്നാട്ടില്‍ വലിയ രീതിയിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍ സജീവമാകാനും താന്‍ നേതൃത്വം നല്കുന്നമക്കള് നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി തമിഴ്നാട്ടിലെ മൂന്നാമത്തെ കക്ഷിയായി മാറുമെന്നും കഴിഞ്ഞദിവസം മാധ്യമങ്ങളോട് കമലഹാസന് പറയുകയുണ്ടായി. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും തമിഴ് ജനതയോട് വ്യക്തമാക്കുന്നതിനൊപ്പം തമിഴ്നാടിന്റെ സമൃദ്ധിയെ കുറിച്ചും മുന്നോട്ടുള്ള കുതിപ്പിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ ക്കുറിച്ചും കമലഹാസന് തുറന്നുപറയുന്നു......
'എന്റെ പ്രിയപ്പെട്ട വരെ നിങ്ങള്‍ സുരക്ഷിതരാണെന്ന് കരുതട്ടെ. നിങ്ങള്‍ എല്ലാവരുടെയും സ്നേഹനിര്‍ഭരമായ അഭിനന്ദനങ്ങള്‍ക്കൊപ്പം ഞാന്‍ അറുപത്തിയാറാം വയസ്സിലേക്ക് കടക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനവും എന്റെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും ഉപയോഗിച്ച് തമിഴ്നാടിന്റെ ക്ഷേമത്തിനുവേണ്ടിയും തമിഴ്മക്കളുടെ ഭാവിക്കുവേണ്ടിയും ശക്തമായ ഇടപെടലുകള്‍ എന്റെ ഭാഗത്തുനിന്നു ഉണ്ടാവും. ജനകീയ പ്രശ്നങ്ങളില്‍ മുമ്പും ഇടപെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പൊതുരംഗത്ത് കൂടുതല്‍ സജീവമാകാനും രാഷ്ട്രീയപരമായി ശക്തമായ തീരുമാനങ്ങളിലേക്കും നീങ്ങുകയാണ്. തമിഴ്നാട്ടിലെ പ്രതിപക്ഷം അസ്വസ്ഥരല്ല. അവര്‍ക്ക് പ്രശ്നങ്ങളുമില്ല. എന്റെ ജന്മദിനം സന്തോഷത്തോടെ ആഘോഷിക്കുന്ന തമിഴ്മക്കളുടെ നന്മയ്ക്കായി ഞാനൊരിക്കല്‍ തീരുമാനിച്ച കാര്യത്തിനുവേണ്ടി മക്കള്‍ നീതിമയ്യത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നേറുകയാണ്. ജനങ്ങളുടെ ക്ഷേമമാണ് എന്റെ ജീവിതലക്ഷ്യം. തമിഴ്നാട്ടില്‍ എല്ലാവരുടെയും സഹായത്തോടെ പുതിയൊരു ഭരണം കൊണ്ടുവരാനാകും. നിലവിലെ സാഹചര്യത്തില്‍ എന്റെ ജന്മദിനം ആഘോഷത്തിനു പറ്റിയതല്ല. ആഘോഷം കാരുണ്യ പ്രവര്‍ത്തനങ്ങളായി മാറണം. ആ രീതിയില്‍ നിരവധി ജോലികള്‍ നമ്മെ കാത്തിരിക്കുന്നു. എന്റെ ജന്മദിനം 'ചാരിറ്റി ഡേ' ആയി പ്രഖ്യാപിക്കുകയാണ്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുക, ജനങ്ങളെ സഹായിക്കുക, സഹായം വേണ്ടവര്‍ക്ക് എത്രയും വേഗത്തില്‍ അത് എത്തിച്ചുകൊടുക്കുകയും വേണം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മനുഷ്യനെക്കാള്‍ കൂടുതല്‍ ആയുസ്സ് ഉണ്ട്. നിങ്ങള്‍ക്കായി എനിക്ക് നല്കാന് കഴിയുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണ് എന്റെ സന്ദേശ'മെന്നു കമല്ഹാസന് ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഓര്‍മ്മപ്പെടുത്തുന്നു.
1954 നവംബര്‍ ഏഴിന് തമിഴ്നാട്ടിലെ പരമക്കുടി എന്ന ഗ്രാമത്തില്‍ അഭിഭാഷകനായ ഡി.ശ്രീനിവാസന്റെയും രാജലക്ഷ്മിയും മകനായി ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. 1960 ല്‍ 'കളത്തൂര്‍ കണ്ണമ്മ' എന്ന സിനിമയില്‍ അരങ്ങേറ്റം. പിന്നീടുള്ള ചലച്ചിത്രജീവിതം വലിയൊരു ചരിത്രമാണ്. ഡാന്‍സര്‍, കൊറിയോഗ്രാഫര്‍, ഗായകന്, ഡയറക്ടര്‍, തിരക്കഥാകൃത്ത്, സംവിധായകന്, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച കലാകാരന്. 'സകലകലാവല്ലഭന്'. 'ഉലകനായകന്'... കമലഹാസന്. ചലച്ചിത്ര ജീവിതത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ പിന്നീമ്പോള് 18 സിനിമയ്ക്ക് തിരക്കഥയെഴുതി, 231 സിനിമകളില്‍ അഭിനയിച്ചു. കലാലോകത്തെ മികവിന് പത്മ പുരസ്കാരം നല്കി രാജ്യം ആദരിച്ചു. 3 തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. 2016 ല്‍ ഔട്ട് സ്റ്റാന്‍ഡിങ് കോണ്ട്രിബ്യൂഷന് വിലയിരുത്തി ഫ്രഞ്ച് സര്‍ക്കാര്‍ സിവിലിയന്‍ പുരസ്കാരം നല്കി ബഹുമാനിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് കമലഹാസന് അഭിനയിക്കുന്ന ഇരു ന്നൂറ്റി മുപ്പത്തിരണ്ടാമത്തെ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍ വൈകിട്ട് 5 മണിക്ക് ചെന്നൈയില്‍ റിലീസ് ചെയ്യും.