സി എന്‍ എ-
പാലക്കാട്:
രാജ്യാന്തര ചലച്ചിത്രമേളയില്‍ അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്. ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളിത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത. മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു.
നാല് പതിപ്പുകളായി മേള നടത്തിയതിലൂടെ എല്ലാ മേഖലയിലും യുവാക്കളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി. മേളയോടൊപ്പം ഇനി ദീര്‍ഘദൂരം ഇവര്‍ സഞ്ചരിക്കേണ്ടവരാണ്. മികച്ച ആസ്വാദകരെയും ചലച്ചിത്രപ്രവര്‍ത്തകരെയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രദൗത്യം അനസ്യൂതം തുടരും. സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാടിന്റെ മണ്ണിനു മേളയിലൂടെ നവ്യാനുഭവം നല്കാനായതില് ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ മേളയ്ക് ലഭിച്ച ആവേശകരമായ ആസ്വാദക പങ്കാളിത്തം പ്രാദേശികമായി ഇത്തരം പതിപ്പുകള്‍ നടത്തേണ്ടത്തിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ലോക സിനിമയെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിന് ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രമം നടത്തും.
രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിയാഫിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍സ്) അംഗീകാരമുള്ള ചലച്ചിത്ര മേള എന്ന നിലയില്‍ സ്ഥിരം വേദി തലസ്ഥാന നഗരി തന്നെയായിരിക്കും.
അക്കാഡമി ലക്ഷ്യമിട്ടതുപോലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുര്‍ണ്ണമായും പാലിച്ച് നടത്തിയ മേളയാണ് നാലു പതിപ്പുകളിലും യാഥാര്‍ത്ഥ്യമായത്. പ്രേക്ഷകരുടെ സഹകരണമാണ് ഇത്തവണത്തേയും മേളയുടെ വിജയ ഘടകം. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രോഗ്രാമുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മേളയെ വിജയിപ്പിക്കാനായത് മലയാളികളുടെ അച്ചടക്കബോധത്തിന് മറ്റൊരു തെളിവായെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല ചലച്ചിത്ര മേളകളും മാറ്റിവെയ്ക്കുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്തപ്പോഴാണ് ഐഎഫ്എഫ്കെ യുടെ ഈ മാതൃകാപരമായ മുന്നേറ്റമെന്നും അജോയ് ചന്ദ്രന് പറഞ്ഞു.